2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

                                    വിലക്കപ്പെട്ട  സ്നേഹം!!!


യാത്രകള്‍ എന്നും അനുഭവങ്ങള്‍ക്കുള്ള വീഥിയാന്‍. പക്ഷെ യാത്രകള്‍ക്കിടയില്‍ മലയാളിയും ഒറ്റപ്പെട്ടു പോകുന്നു. പണ്ട് യാത്ര തുടങ്ങിയാല്‍ പത്രമോ മാസികകാലോ എടുത്ത് വരികള്‍ക്കിടയില്‍ ദേഷ്യത്തോടെ നോക്കിയിരുന്നവര്‍ ഇന്ന് മാറി, ഒരുപാട് ഒരുപാട്..... മോബിലോ ലപ്ടോപോ എടുത്ത് ഞാനും ആ ഉപകരണവും എന്നാ രീതിയായിരിക്കുന്നു, സ്വന്തം പരിസരത് ഒരാള്‍ മരിച്ചു വീണാല്‍ പോലും അവന്‍ അറിയണമെന്നില്ല...ക്ഷമിക്കണം ഞാന്‍ ഇതൊന്നും പറയാന്‍ ആഗ്രഹിച്ചതല്ല പക്ഷെ പറയേണ്ടി വന്നു....

       ഗ്രാമത്തിന്റെ  തുടിപ്പും മിടിപ്പും വിട്ട  ഞാന്‍  ആദ്യമായി തീവണ്ടിയില്‍ പോകുന്നത് എന്റെ കോളേജ് പഠന കാലത്ത്താന്‍_ അതും തലസ്ഥാന നഗരിയിലേക്ക്.തമാശയായി തോന്നാം ഈ വിശദീകരണം, പക്ഷെ അനുഭവം ഹൃദയത്തെ മുരിവേല്പിക്കും ഇത്രയും പറഞ്ഞില്ലെങ്കില്‍... അമ്പരപ്പോടെ ഞാന്‍ തൃശൂരില്‍ നിന്നും ജനറല്‍ കംപാര്‍ത്മെന്റിലേക്ക് കയറി....മനസ്സ് നിറയെ ആധി.!സൌമ്യയെന്ന സഹോദരിയുടെ ചാരിത്ര്യം നശിപ്പിച്ച കാമാബ്രാന്തന്‍ യാത്ര ചെയ്തതാണ് ഇതില്‍. പേടിപ്പിക്കാന്‍ വേണ്ടി മാത്രം മൂടി പുതചിരിക്കുന്നവരെ ഞാന്‍ തുറിച്ചു നോക്കി.യാത്രയുടെ ക്ഷീണം കൊണ്ടാകാം, ഇടക്കിടക്ക് വലിയ ShabthaththOTe കോട്ടുവാ ഇടുന്നു. ബാഗും തൂക്കി നില്‍ക്കുന്ന എന്റെ ദയനീയ മുഖം കണ്ടിട്ടാകണം അല്പം നീഗി അവിടെ ഇരിക്കാന്‍ പറഞ്ഞു. പൊതുവേ ശന്തനെന്നു തോന്നിയത് കൊണ്ട് നന്ദിയോടെ പുഞ്ചിരിച് ഞാന്‍ ഇരുന്നു. ട്രെയിന്‍ തന്റെ അഹങ്കാരം കൂക്കി വിളിച്ച് പതുക്കെ പായാന്‍ തുടങ്ങി..ഉറക്കത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ തേടി സഹായാത്രികാര്‍ പതുക്കെ ചേക്കേറാന്‍ തുടങ്ങി. എന്തോ 'നീ എന്നെ നോക്കണ്ട" എന്ന അഹങ്കാരത്തോടെ ഞാന്‍ ആസ്വദിക്കാമെന്നു കരുതിയ കാഴ്ചകള്‍ മിന്നല്‍ പിനര്‍ക്കെ പുറത്ത് പാഞ്ഞു പോകുന്നു! എന്റെ ചിന്തകള്‍ക്ക് വേഗം കൂടിയതാണോ? അറിയില്ല , ഞാന്‍ മാത്രം ഉറങ്ങാതെ ഇരുന്നു. 


പലരും ഇറങ്ങുന്നു, കയറുന്നു. എല്ലാവരും വിത്യസ്തര്‍! പക്ഷ എല്ലാവരുടെയും മുഖത്ത് തിരക്ക് മാത്രം. എന്തോ അപകടം നടക്കാന്‍ പോകുന്ന ആകാംഷ! ട്രെയിന്‍ വീണ്ടും നീങ്ങി തുടങ്ങി, അവള്‍ക്കു മാത്രം മാറ്റമില്ല, ശബ്ദമുണ്ടാക്കി ഉച്ചത്തില്‍ കൂവി അവളും തിടുക്കത്തില്‍ പായുന്നു, അകലെയെവിടെയോ തന്റെ കാമുകന്റെ വിളിക്കുത്തരം നല്‍കി.


നിശബ്ദയായ ട്രെയിനിലേക്ക്‌ നല്ല ഓമനത്തമുള്ള മുഗത്ത്തോടെ ഒരമ്മ കയറി.. പാവം ഇരിക്കാന്‍ എവിടെയും സ്ഥലമില്ല, യാത്രക്കാരെല്ലാം സ്വന്തം ലോഗത്താണ്. ഏറനംകുളം  ജന്ക്ഷനിലെതിയെന്നുതോന്നുന്നു ,എല്ലാവരും വാതിലിനടുത്ത്പോയി ഇറങ്ങാനുള്ള ആദി യോടെ നില്‍ക്കുന്നു. കൂടോയിഞ്ഞ ട്രെയിനില്‍ സീട്ടുരപ്പിച്ച്ച്ച ആ അമ്മയോട്പ്പം ഞാനുമിരുന്നു. നല്ല തറവാടിത്തമുള്ള മുഖം കവിയൂര്‍  പൊന്നംമയെ ഓര്‍മിപ്പിക്കും പോലോത്ത ഒരു പുഞ്ചിരി വിട്ടു മാറാതെ അവര്‍ തന്ടെ കൊച്ചുസഞ്ചിയില്‍ നിന്നും ഭക്ഷണ പൊതിയെടുത്ത്‌. ഞാന്‍  അവരെ ശ്രദ്ടിക്കുന്നുണ്ടെണ്ണ്‍ കണ്ടിട്ടാകണം എനിക്ക് നേരെ അരി നുറുക്ക് ചൂണ്ടി വാങ്ങാന്‍ പറഞ്ഞു. ഞാന്‍ athu വാങ്ങുന്നതിനിടയില്‍ എവിടെ ക്കാനെന്നുചോടിച്ചു .