2013 മാർച്ച് 4, തിങ്കളാഴ്‌ച


         കാണുന്ന കാഴ്ചകളും നെറികേടുകളും  മനസ്സാക്ഷിയോട് പ്രതികരിക്കാനയില്ല എന്ന പറയുന്നെങ്കില്‍ ഓര്‍ക്കുക “ നീയാണ് മനുഷ്യന്‍ ”. നീ കണ്ണടച്ചാല്‍ ഇരുട്ടാകുന്നത് നിനക്ക് മാത്രമാണ്. ഇത് എനിക്ക് തോന്നിയതാണ്. അവളെ കണ്ടപ്പോള്‍.. വാക്കുകല്കിടയില്‍ പരതാതെ നിന്റെ ച്ചുറ്റുപാടുകല്‍ക്കെതിരെയാകട്ടെ നിന്റെ സൂക്ഷ്മത.. നിനക്ക് വേണ്ടി തന്നെ...!!! 
   
                            ചരിത്രത്താളുകളും കാത്ത് നിള .....!!
വിജനമായ ആ മരുഭൂമിയില്‍ തനിച്ചായ പോലെ തോന്നിയപ്പോയും എനിക്ക് സ്വതത്തെ ക്കുറിച്ച് ആവലാതികള്‍ തോന്നിയില്ല! മാറിടത്തില്‍ അവശേഷിക്കുന്ന പുണ്യ തീര്ഥവും സ്വന്തമാക്കാന്‍ ആര്‍ത്തിയോടെ നടക്കുന്ന പലരെയും അവിടെ കാണാം. ഉറ്റവരുടെ അന്ത്യ കര്‍മങ്ങള്‍ക്കോ മറ്റോ വന്നവരാകം. പക്ഷെ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഇവലോട് ഇനിയും ഇങ്ങനെ ചെയ്യാന്‍ മനുഷ്യന് മാത്രമല്ലേ കഴിയൂ?. അവള്‍ നിറഞ്ഞൊഴുകിയ രാജവീഥികളില്‍ കയ്യേറ്റം നടത്താന്‍ പാഴ്ചെടികള്‍ നന്നായി ശ്രമിച്ചിരിക്കുന്നു.. പാദങ്ങള്‍ക്ക് ഹൃദ്യമായ സ്പര്‍ശനാനധം നല്‍കിയ മണല്‍ തരികള്‍ ഇന്ന രൌദ്രധയോടെ എന്തും ചുട്ടെരിക്കാനുള്ള സംഹാര ദേഷ്യത്തോടെ നില്കുന്നു... ഇവളെപ്പോലെ എന്റെ ആത്മാവും മരിച്ചു തുടങ്ങിയിരിക്കുന്നു. ഇവള്‍ പ്രത്യക്ഷത്തിലാനെങ്കില്‍ ഞാന്‍ അത് മാനസികമായി ആണെന്ന് മാത്രം. ആദര്‍ശം ഒരുപാടുണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിക്കാന്‍ തുടങ്ങിയപോള്‍ നിസാഹയനായിരിക്കുന്നു. പലരുടെയും വിഷമങ്ങള്‍ കേട്ട ഉപദേശിക്കുകയും അവരെ കുറ്റപെടുത്തുകയും ചെയ്ത  എനിക്ക് അതോര്‍ത്ത് കുറ്റബോധം തോന്നി. ആദരശവും സ്വപ്നങ്ങളും ജീവിതത്തോടുള്ള അന്തരം ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഇവിടെ നിളയുടെ മാറിടത്തില്‍ ചുടു കാറ്റേറ്റ് ഇരിക്കുമ്പോള്‍ അല്പം ആശ്വാസം തോന്നി. പക്ഷെ പേരറിയാത്ത ചെടികളും പൂത്ത് നില്‍ക്കുന്ന വേലിക്കരിമ്പിന്‍ പൂക്കളും ഇടക്കിടക്ക് പരിഹാസച്ചുവയോടെ ശബ്ദം ഉണ്ടാക്കുന്നു. പൊട്ടിച്ചിരിക്കണോ കരയണോ എന്ന സന്ദേഹത്തിലായപ്പോള്‍ ചിന്തകളെ ഭേദിച്ച് കൊണ്ട് ഇടറിയ ഒരു ശബ്ദം ഓടിയെത്തി.
“ കമ്പനി ചെക്കന്മാര് വന്നില്ലേ? ചെക്കിംഗ് ഉള്ളതാ മോനെ, പിടിച്ചാ പറഞ്ഞിട്ട കാര്യമുണ്ടാകില്ല..”
 പാതി നരച്ച ജടയുള്ള ഒരു നാടന്‍ മനുഷ്യന്‍. കള്ളിത്തുണിയും ബനിയനും പ്രത്യക്ഷത്തില്‍ അയാളെയും പുഴയെ പോലെ ദുര്‍ബലമായി തോന്നി. അടുത്തെവിടെയോ മേയാന്‍ കെട്ടിയ കന്നുകാലിയെ നോക്കി അയാള്‍ നടന്നകന്നു. ഇത്ര ലാഘവത്തോടെ അയാള്‍ പറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ അടുത്തുള്ള മദ്യ കുപ്പികള്‍ വേണ്ടിയിരുന്നില്ല. വിദേശിയും സ്വദേശിയും ഇത്ര ഐക്യത്തോടെ കിടക്കുമ്പോള്‍ വേര്‍തിരിവുകളില്ലാതെ ചിലത് വീണുടഞ്ഞിരിക്കുന്നു. ചിലരുടെ ദാമ്പത്യവും ബന്ധങ്ങളും വീണഉടച്ചതിന്റെ പ്രതീകമെന്നോണം ആ മണല്‍ തരികളില്‍ വീണു കിടക്കുന്നു. അടുത്ത് കുസൃതി പിള്ളേര്‍ ഉന്നം വെച്ച കരിങ്കല്‍ കഷ്ണങ്ങള്‍ കുപ്പി ചില്ലുകള്‍ക്കിടയില്‍ അലക്ഷ്യമായി കിടക്കുന്നു. മൃതിയുടെ വക്കിലെതിയെങ്കിലും ഇവള്‍ “ദൈവത്തിന്റെ സ്വന്തം നാട്ടിലെ” വലിയ പുഴയല്ലേ? പോരാത്തതിന് മുജ്ജന്മ പാപങ്ങളെ എല്ലാം ശുദ്ധീകരിക്കാന്‍ പോന്ന തീര്‍ഥ നദിയും..! പക്ഷെ വിശുദ്ധമായ ഇവളെ ശരശയ്യയില്‍ കിടത്തി വീണ്ടും വീണ്ടും ദ്രോഹിക്കുന്ന ഇരു കാലികള്‍ ഏതു പാലാഴിയില്‍ പോയാലാണ് മോക്ഷം കിട്ടുക? അനന്തതയില്‍ പറന്നു കിടക്കുന്ന മണല്തിട്ടകളില്‍ കുഴി കുത്തി വെള്ളം തേടുന്ന തീര്ധാടകരെ കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി. മരുപ്പച്ചകള്‍ക്ക് മീതെ ഉണ്ടാക്കിയ കുറ്റിപ്പുറം പാലത്തില്‍ നിന്നാല്‍ താഴെ മരുഭൂമി ആണെന്നെ തോന്നു.
മീനച്ചൂടില്‍ ദേശാടത്തിനു വരുന്ന പക്ഷികളെ കാണാന്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഞാനും ഇവിടെ വന്നതായിരുന്നു. അന്ന് പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനിര്‍വജനീയമായ ബന്ധം മനസ്സിനെ കുളിരണിയിച്ചതായിരുന്നു. മാധുര്യമേറിയ നിള ജലം പങ്കിട്ടെടുകുന്ന മനുഷ്യരും പക്ഷികളും, നീരാടുന്ന ഗജ വീരന്മാരും കണ്ട്മറക്കാത്ത സമയത്തെക്കാള്‍ മനുഷ്യന്റെ സ്വാര്‍ത്ഥത അതിവേഗം ഗമിചിരിക്കുന്നു. പ്രക്രതി മരികുന്നത് മനുഷ്യന്റെ പതനത്തിന്റെ അവസാനത്തോടെയാണ്. ഇവിടെ സംഭവിച്ചതും മറിച്ചല്ല. താടി കത്തിയാലും ബീഡിക്ക് തീനാളം കാണിക്കാന്‍ വെഗ്രത കാട്ടുന്ന മനുഷ്യനെ പല ചിത്രങ്ങളിലും പ്രതീകത്മകമാക്കിയത് കണ്ടിട്ടുണ്ട്. കുറ്റിക്കാടുകളുടെ മറവിലും അല്ലാതെയും മണല്‍ കോരി നടന്നകലുന്ന യുവാക്കളെ കണ്ടപ്പോള്‍ ഓര്മ വന്നത് ഈ ചിത്രമാണ്. നിളയോരത്ത് പ്രക്രതിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഇപ്പോള്‍ വേനലടുക്കുംമുന്‍പേ  ദാഹജലത്തിനു നെറ്റൊട്ടമോടെണ്ടി വരുന്നു.
    പഴയ പ്രതാപം ഇനി നിളക്ക് പ്രാപ്യമാകുക അസാധ്യമാണ്.കാരണം അവളെ ശരശയ്യയിലാക്കിയിരിക്കുന്നു. തലമുറകളുടെ പാപ ഭാരങ്ങള്‍ ഏറ്റുവാങ്ങിയ ഇവളുടെ ശാപം മതിയാകും ഈ മനുഷ്യകുലം മുടിയാന്‍. അവശേഷിക്കുന്ന നീര്തടങ്ങലെങ്കിലും ഭാവിതലമുരക്കും കൂടി ബാക്കി വെച്ചുകൂടെ?? അല്ലെങ്കില്‍ ചരിത്രത്തിന്റെ സഹായം  വേണ്ടിവരും ഈ പാലത്തിനു താഴെ ഇങ്ങനെ ഒരു പുണ്യ നദിയുണ്ടായിരുന്നു എന്ന്‍ പറയാന്‍.

2 അഭിപ്രായങ്ങൾ: